മുംബൈ: ബിറ്റ്കോയിന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
ബിറ്റ് കോയിന് അധിഷ്ഠിത നിക്ഷേപ വെബ്സൈറ്റായ ഗെയ്ന്‍ ബിറ്റ്കോയിന്റെ ഉടമ അമിത് ഭരദ്വാജിനും എട്ടുപേര്‍ക്കുമെതിരെ മാസങ്ങള്‍ക്കു മുമ്പ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പദ്ധതി ഇടപാടില്‍ പങ്കാളികളായ എണ്ണായിരത്തോളം നിക്ഷേപകര്‍ക്ക് രണ്ടായിരം കോടി രൂപയാണ് നഷ്ടമായത്.
മഹാരാഷ്ട്ര പോലീസിന്റെ എഫ്ഐആര്‍ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്സര്‍ ചെയ്തത്. ഭരദ്വാജിനെയും സഹോദരന് വിവേകിനെയും പൂനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഗെയ്ന്‍ ബിറ്റ് കോയിനെ കൂടാതെ ഇതേ ഇടപാടിനായി തുടങ്ങിയ ജിബി മൈനേഴ്സ്, എംസിഎപി, ജിബി 21 തുടങ്ങിയ പോര്‍ട്ടലുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതും ഭരദ്വാജ് ആയിരുന്നു. അതിലും നിക്ഷേപകര്‍ കബളിപ്പിക്കപ്പെട്ടു. മുംബൈ, നാന്ദഡ്, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്.
സാങ്കല്‍പ്പിക നാണയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ നിയമങ്ങളില്ല. അവയുമായി ബന്ധപ്പെട്ട ഇടപാടു സംരംഭങ്ങള്‍ക്ക് ആര്‍ബിഐ യാതൊരു വിധ ലൈസന്‍സുകളും നല്‍കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ വര്‍ഷം ലോക്സഭയില്‍ അറിയിച്ചിരുന്നു.
സാങ്കല്പിക നാണയമായി കരുതുന്ന ബിറ്റ്കോയിന് പോലുള്ള നിക്ഷേപ പദ്ധതികള്‍ക്ക് നിയമ സംരക്ഷണമില്ലെന്നും ഇതിനെതിരെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: