മുംബൈ: കേരളത്തിന് അനുവദിച്ച ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നവംബര്‍ ഒന്നിന് നടക്കും. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെ മത്സരമാണ് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക.
ബിസിസിഐയുടെ ടൂര്‍ ആന്‍ഡ് ഫിക്സ്ചേഴ്സ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പകല്‍-രാത്രി മത്സരം ഉച്ചക്ക് 1.30ന് തുടങ്ങും.
നേരത്തെ ഏകദിനം കൊച്ചിയില്‍ നടത്താനുള്ള നീക്കം വിവാദമായിരുന്നു. നവംബര്‍ ഒന്നിന് മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏകദിന മത്സരം നടത്താനായിരുന്നു ആദ്യധാരണ. എന്നാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്(കെസിഎ) പ്രഥമ പരിഗണന നല്കിയിരിക്കുന്നതു കൊച്ചിക്കായിരുന്നു. ഇതാണ് വിവാദമായത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്നതാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരം. മഴ മൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ ആറു റണ്‍സിനു വിജയിച്ചിരുന്നു. കനത്ത മഴ പെയ്തിട്ടും സ്റ്റേഡിയം വളരെ പെട്ടെന്നുതന്നെ മത്സര സജ്ജമാക്കാനായത് ബിസിസിഐയുടെ അഭിനന്ദനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: