യുണൈറ്റഡ് നേഷന്‍സ്: ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് അടുത്ത യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റാകും. 193 അംഗ ജനറല്‍ അസംബ്ലി ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചു. യുഎന്നിന്റെ 73 വര്‍ഷത്തെ ചരിത്രത്തില്‍ ജനറല്‍ അസംബ്ലി പ്രസിഡന്റാകുന്ന നാലാമത്തെ വനിതയാണ് എസ്പിനോസ ഗാര്‍സെസ്.
ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബേത്ത് ഫ്ലോറസ് ഫ്ലേക്കിനെയാണ് 54 വയസുകാരിയായ ഗാര്‍സെസ് മറികടന്നത്. 62ന് എതിരെ 128 വോട്ടുകള്‍ക്കാണ് ഗാര്‍സെസ് തെരഞ്ഞെടുക്കപ്പെട്ടത്. 2006ല്‍ ബഹ്റിന്റെ ഷീക്ക ഹയാ റാഷദ് അല്‍ ഖലിഫ പ്രസിഡന്റ് പദം അലങ്കരിച്ച ശേഷം ഈ സ്ഥാനത്തെത്തുന്ന വനിതയാണ് ഗാര്‍സെസ്.
ഇപ്പോഴത്തെ യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സ്ലോവാക്യയുടെ മിറോസ്ലാവ് ലജ്കാക് സെപ്റ്റംബറില്‍ സ്ഥാനമൊഴിയും. തുടര്‍ന്ന് ചുമതലയേല്‍ക്കുന്ന ഗാര്സെസിന് ഒരു വര്‍ഷത്തേക്കാണു നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: