വിജയവാഡ: ടിഡിപി സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്കെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പുതുതായി നിയമിതനായ ആന്ധ്രാ ബിജെപി അദ്ധ്യക്ഷന്‍ കണ്ണ ലക്ഷ്മി നാരായണ. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചന്ദ്രബാബു നായിഡു പടച്ചു വിടുന്ന തെറ്റായ പ്രചരണങ്ങള്‍ക്കെതിരെയുള്ള വമ്പന്‍ പ്രക്ഷോഭമായിരിക്കുമിത്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്നും കണ്ണ വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ ടിഡിപി അദ്ധ്യക്ഷന്‍ ദുര്‍വിനിയോഗം ചെയ്യുകയാണ്. ടിഡിപി നടത്തി വരുന്ന അഴിമതികള്‍ ജനങ്ങള്‍ക്ക് മുമ്പാകെ തങ്ങള്‍ തുറന്ന് കാട്ടുമെന്നും കണ്ണ ലക്ഷ്മിനാരായണ പറഞ്ഞു.
ആന്ധ്രാപ്രദേശിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ മറച്ച് വയ്ക്കാനാണ് ചന്ദ്രബാബു നായിഡു ശ്രമിക്കുന്നത്. ടിഡിബി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന തെറ്റായ കാഴ്ചപാടുകളെ പൊളിച്ചെഴുതുന്നതായിരുന്നു ഇണ്ടിണ്ടികിയിലെ ബിജെപി സമ്മേളത്തില്‍ മൈതാനത്തില്‍ അണിനിരന്ന വന്‍ ജനാവലിയെന്നും കണ്ണ ചൂണ്ടിക്കാട്ടി. അന്ധ്രയിലെ ജനങ്ങള്‍ ബിജെപിയിലേയ്ക്ക് തിരിച്ചു വരുമെന്നും തെരഞ്ഞെടുപ്പിനെ കുറിച്ച് പ്രതിപാദിക്കവെ അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: