ന്യൂദല്‍ഹി: പക്ഷിപ്പനി, പന്നിപ്പനി, നിപ അങ്ങനെ നീളുന്നു പകര്‍ച്ചപ്പനികളുടെ പേരുകള്‍. ഇവയെല്ലാം തന്നെ മൃഗങ്ങളില്‍ നിന്നുള്ള വൈറസ് ബാധകളില്‍ നിന്നുണ്ടായവയെന്ന് സ്ഥിരീകരിക്കപ്പെട്ടവയാണ്. ഈ ലിസ്റ്റിലേക്ക് അടുത്ത മഹാമാരി വരാനിരിക്കുന്നതേയുള്ളുവെന്ന് ഗവേഷകലോകം, കെനൈന്‍ വൈറസ് (കെനൈന്‍ സ്പെസിഫിക് സ്ട്രെയിന്‍സ്). ഇവന് അടുത്ത വില്ലനാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
വളര്‍ത്തുനായകളാണ് ഈ വൈറസിന്റെ വാഹകര്‍. അതിനാല്‍ പലര്‍ക്കും ഇതൊരു അപ്രിയ സത്യമായിരിക്കും. കിടപ്പുമുറിയിലെ കട്ടിലില്‍ വരെ നായകള്‍ക്ക് സ്ഥാനമുണ്ടെന്ന് പറയുമ്പോള്‍ ഇഷ്ടന്റെ പ്രധാന്യം മനസിലാക്കാവുന്നതേയുള്ളു. വളര്‍ത്തുനായ പ്രേമം അധികമായാല്‍ കെനൈന്‍ വൈറസിനെ വിളിച്ചുവരുത്തുന്നതിനു തുല്യമാകുമെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ഈ പകര്‍ച്ചപ്പനിയെ കുറിച്ച് പുറത്തറിഞ്ഞിട്ട് ചുരുക്കം വര്‍ഷങ്ങളെ ആയുള്ളു. മൗണ്ട് സിനായിലെ ഇകാന്‍ സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള അഡോള്‍ഫോ ഗ്രാസിയ-സസ്േ്രട ഉള്‍പ്പെട്ട ഗവേഷക സംഘമാണ് ഈ പകര്‍ച്ചപ്പനിയെ കുറിച്ച് ഗവേഷണം നടത്തുന്നത്.
ഭൂരിഭാഗം പകര്‍ച്ചപ്പനികള്‍ക്കും കാരണം പന്നികളും പക്ഷികളുമൊക്കെയാണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. വിരുന്നുകളിലൂടെയാണ് വൈറസുകള്‍ മനുഷ്യരിലേക്കെത്തുന്നതെന്നായിരുന്നു നിരീക്ഷണം. എന്നാലിപ്പോള്‍ വരുന്ന മാരകമായ പകര്‍ച്ചവ്യാധിയെ എങ്ങനെ നേരിടുമെന്ന ചര്‍ച്ചയിലും പഠനത്തിലുമാണ് ശാസ്ത്രലോകം. യുഎസ് ഇത്തരം പകര്പ്പനികളില് നിന്നും മുക്തമാണ്. കാരണം ഭക്ഷ്യയോഗ്യമാക്കുന്ന മൃഗങ്ങള്‍ക്കെല്ലാം വാക്സിനേഷന് നല്‍കുന്നുണ്ട്. മാത്രമല്ല നായകള്‍ക്കും കൃത്യമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇവിടെ നല്കി വരുന്നു.
15 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കുതിരയില്‍ നിന്നും നായകളിലേക്ക് പടരുന്ന വൈറസിനെ കുറിച്ച് ശാസ്ത്രലോകം മനസിലാക്കിയത്. ഇതിലൂടെയാണ് കെനൈന്‍ വൈറസ് പടരുന്നതിനെ കുറിച്ച് ആദ്യമായി ശാസ്ത്രലോകം മനസിലാക്കിയത്.
ഇത്തരം വൈറസുകളെ പ്രതിരോധിക്കാന്‍ മനുഷ്യശരീരത്തിനു സാധ്യമല്ലാത്തതുകൊണ്ട് ചികിത്സയും വഴിമാറുകയാണ് ചെയ്യുക. അത്തരത്തിലൊരു വൈറസാണ് കെനൈന്‍ സ്പെസിഫിക് സ്ട്രെയിന്‍സ്. ഇതിന്റെ പ്രധാനവാഹകര്‍ വളര്‍ത്തുനായകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: