ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പള്ളിപ്പുറം വ്യവസായ വികസന കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന മെഗാ ഫുഡ് പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ 130 കോടി രൂപ ചെലവിലാണു പ്രവര്‍ത്തനങ്ങള്‍.
സമുദ്ര ഭക്ഷ്യ ഉത്പന്നങ്ങളുടെ വ്യവസായ ഇടപാടുകള്‍, കയറ്റുമതി, ശീതീകരിച്ചു സൂക്ഷിക്കല്‍ തുടങ്ങിയവയാണു പള്ളിപ്പുറത്തു നടക്കുക. ഭക്ഷ്യ ഉല്പന്നങ്ങള് ലഭ്യമാക്കല്‍, സംസ്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തോപ്പുംപടി, വൈപ്പിന്‍, മുനമ്പം, നീണ്ടകര, അരൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തും. സമുദ്ര ഉല്പന്നങ്ങളുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക, മികച്ച വില ലഭ്യമാക്കുക, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴാകുന്നതു തടയുക എന്നിവയാണു ഫുഡ് പാര്‍ക്കിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
പള്ളിപ്പുറത്തു വ്യവസായ വികസന കോര്‍പറേഷന്റെ 65 ഏക്കര്‍ സ്ഥലത്താണു ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നത്. യൂണിറ്റുകളുടെ കെട്ടിട നിര്‍മ്മാണം സംരംഭകര്‍ നടത്തും. ഓരോ യൂണിറ്റിനും ആറു മുതല്‍ 10 കോടി രൂപ വരെ ചെലവ് വരുമെന്നാണ് ഏകദേശ കണക്ക്. ഇരുപതിലധികം യൂണിറ്റുകള്‍ പാര്‍ക്കില്‍ ഉണ്ടാവും.
കഴിഞ്ഞ ജൂണ്‍ 11നാണ് നിര്‍മ്മാണോദ്ഘാടനം നടന്നത്. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായ 50 കോടി രൂപ, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഓഹരി പങ്കാളിത്തമായ 70 കോടി രൂപ, 10 കോടി രൂപ ബാങ്ക് വായ്പ എന്നിവയുള്‍പ്പെടെ 130 കോടി രൂപയാണു നിര്‍മ്മാണ ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: