പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സ് സെമിയില്‍ ലോക ഒന്നാം നമ്പര്‍ റുമാനിയയുടെ സിമോണെ ഹാലെപ്പും മൂന്നാം സീഡ് സ്പെയിനിന്റെ ഗാര്‍ബിനെ മുഗുരുസെയും ഏറ്റുമുട്ടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഗാര്‍ബിനെ സെമിയിലേക്ക് കുതിച്ചത്. സ്കോര്‍: സ്കോര്‍: 6-2, 6-1.
മത്സരം വെറും 70 മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കാന്‍ മൂന്നാം സീഡ് മുഗുരുസയ്ക്കായി. റോളണ്ട് ഗാരോസില്‍ ഇതുവരെ ഒരു സെറ്റുപോലും നഷ്ടപ്പെടാതെയാണ് മുഗുരുസ സെമിയില്‍ എത്തിയിരിക്കുന്നത്. അതേസമയം 12-ാം സീഡ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ലോക ഒന്നാം നമ്പര്‍ സിമോണെ സെമിയിലെത്തിയത്.
രണ്ട് മണിക്കൂറും 14 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-7 (2-7), 6-3, 6-2 എന്ന സ്കോറിനായിരുന്നു കെര്‍ബര്‍ക്കെതിരെ സിമോണെയുടെ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് റുമാനിയന്‍ സുന്ദരി വിജയത്തിലേക്ക് കുതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: