ശ്രീനഗര്‍: ജമ്മു കശ്മീരിൽ ലൈംഗിക പീഡനക്കേസിൽ മുന്‍ ബിഎസ്എഫ് ഡിഐജി അടക്കം അഞ്ചുപേര്‍ക്ക് പത്തുവര്‍ഷം തടവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട 12 വര്‍ഷം പഴക്കമുള്ള കേസിലാണ് പ്രത്യേക കോടതി വിധി പറഞ്ഞത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്ക് തള്ളിയിടാൻ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ശ്രമിച്ചിരുന്നതായി കേസ് തെളിയിക്കപ്പെട്ടിരുന്നു. ബിഎസ്എഫ് മുന്‍ ഡിഐജി കെ.എസ്.പഥി, ജമ്മു കശ്മീര്‍ പോലീസ് മുന്‍ ഡിഎസ്പി മുഹമ്മദ് അഷ്റഫ് മിര്‍, മൂന്നു പ്രദേശവാസികള്‍ എന്നിവരാണു ശിക്ഷിക്കപ്പെട്ടത്. ഇവര്‍ കുറ്റക്കാരാണെന്നു കോടതി നേരത്തെ വിധിച്ചിരുന്നു. കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ ജമ്മു കശ്മീര്‍ മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലും ഉള്‍പ്പെടുന്നു.
ശ്രീനഗര്‍ കേന്ദ്രീകരിച്ച് 2006ലാണ് കേസ് ഉയര്‍ന്നുവരുന്നത്. പോലീസിനു ലഭിച്ച, 15 വയസുകാരി ഉള്‍പ്പെട്ട നീലച്ചിത്രം സംബന്ധിച്ച അന്വേഷണത്തിനൊടുവില്‍ ലൈംഗിക വ്യാപാരത്തിലെ മുഖ്യകണ്ണിയായ സബീന ഉള്‍പ്പെടെ 56 പേര് അറസ്റ്റിലായി. സബീനയും ഭര്‍ത്താവും ഉള്‍പ്പെട്ട പെണ്‍വാണിഭസംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നയിച്ചിരുന്നത്.
കേസിന്റെ വിചാരണയ്ക്കിടെ സ്വാഭാവിക കാരണങ്ങളാല്‍ സബീനയും ഭര്‍ത്താവും മരിച്ചു. കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2009ല്‍ അന്നത്തെ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്കു രാജിവയ്ക്കേണ്ടതായും വന്നു. പിന്നീട് ഗവര്‍ണര്‍ അദ്ദേഹത്തിന്റെ രാജി നിരസിച്ചു. സിബിഐ ഒമറിനു ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: