തിരുവനന്തപുരം: ആലുവയിലെ എടത്തലയില്‍ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ വിഴ്ച സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ പോലീസ് നിയമനടപടികള്‍ സ്വീകരിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരന്റെ നിലവാരത്തിലേക്ക് പോലീസ് താഴാന്‍ പാടില്ല. തീവ്രവാദം അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും പിണറായി വിജയന് പറഞ്ഞു.
ഉസ്മാനെ മര്‍ദിച്ച പരാതിയില്‍ നാലു പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എടത്തല പോലീസ് മര്‍ദനത്തില്‍ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ പോലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണ്. അദ്ദേഹം പോലീസ് ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംഭവത്തെ തുടര്ന്ന്പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയവരില്‍ ചില തീവ്രസ്വഭാവമുള്ള സംഘടനകളുമുണ്ട്.
കഴിഞ്ഞ ദിവസം ഉസ്മാന്റെ ബൈക്ക്പോലീസുകാര് സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തില്‍ ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പോലീസ് മര്‍ദനത്തിനൊടുവില്‍ ഉസ്മാന്റെ കവിളെല്ല് തകര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക്വിധേയനാകേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: