കോട്ടയം: മാനസികപ്രശ്നമുണ്ട് എന്നു വരുത്തി തീര്‍ത്ത് കെവിന്റെ വീട്ടില്‍ നിന്നു പുറത്തുകൊണ്ടുവരാനാണ് തന്റെ അച്ഛന് ശ്രമിക്കുന്നതെന്ന് നീനു. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്. കെവിന്റെ മാതാപിതാക്കള്‍ പറയും വരെ ഇവിടെ തുടരും. പണ്ടു തന്നെ കൗണ്‍സിലിങ്ങിന് കൊണ്ടു പോയിട്ടുണ്ട്.
അന്നു ഡോക്ടര്‍ പറഞ്ഞതു മാതാപിതാക്കള്‍ക്കു ചികിത്സ വേണം എന്നാണെന്നും നീനു പറയുന്നു. സ്വന്തം വീട്ടില്‍ കുട്ടിക്കാലം മുതല്‍ ക്രൂരമര്‍ദ്ദനവും മാനസീക പീഡനവുമാണു നേരിടേണ്ടി വന്നത്.
കെവിനെ ഇല്ലാതാക്കാനുള്ള ഗുഢലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിന്റെ വീട്ടില്‍ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കുമെന്നും സ്വന്തം വീട്ടിലേയ്ക്കു തിരിച്ചുപോകില്ല എന്നും നീനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: