മുംബൈ: വ്യത്യസ്ത മതക്കാരായ കമിതാക്കളെ കാറില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ സബര്‍ബന്‍ മുലുന്ദിലെ കോടതിക്ക് സമീപം നിറുത്തിയിട്ട കാറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. താനെ സ്വദേശിയായ സല്മാന് അഫ്രോസ് ഖാന് (26), കാമുകി മനീഷ നാരായണ്‍ നെഗി (21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലൈറ്റും എഞ്ചിനും ഓഫാക്കാതെ കാര്‍ നിറുത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാതില്‍ കുത്തിത്തുറന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുലുന്ദ് സ്വദേശിയായ സല്‍മാനും നവി മുംബയ് സ്വദേശിയായ മനിഷയും നാല് വര്‍ഷത്തോളമായി പ്രണയത്തില്‍. വ്യത്യസ്ത മത വിഭാഗമായതിനാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ഇക്കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: