കൊച്ചി: ആലുവയില്‍ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉസ്മാന്റെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉസ്മാന്റെ അമ്മ ഫാത്തിമ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമാണ് ഉസ്മാന്. മകന് നിരപരാധിയാണെന്നും പോലീസ് കേസെടുത്തതോടെ ഉസ്മാന് തിരികെ ഗള്‍ഫിലേക്ക് പോകാനാകുമോയെന്ന് സംശയമാണെന്നും ഫാത്തിമ പറഞ്ഞു.
പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉസ്മാന്റെ കവിളെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉസ്മാനെ വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചര മണിയോടെ കുഞ്ചാട്ടുകര കവലയ്ക്ക് സമീപത്താണ് സ്വകാര്യ കാറില്‍ മഫ്തിയിലെത്തിയ പോലീസ് സംഘം ഉസ്മാനെ പിടികൂടിയത്. എടത്തല എസ്.ഐ ജി. അരുണിന്റേതാണ് കാര്‍.
സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന ഉസ്മാനെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിടുകയായിരുന്നു. റോഡില്‍ വീണ ഉസ്മാന് എഴുന്നേറ്റ് കാറിലുണ്ടായിരുന്നവരോട് തട്ടിക്കയറി. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ഉസ്മാനെ തല്ലിച്ചതയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: