ആഡിസ് അബാബ: എതേ്യാപ്യയില്‍ തടാകത്തിലിറങ്ങി മാമോദീസ ചടങ്ങുകള്‍ നടത്തുന്നതിനിടെ പാസ്റ്ററെ മുതല പിടിച്ചു. 80 സഭാംഗങ്ങള്‍ക്കൊപ്പം ചടങ്ങിനെത്തിയ ഡോക്കോ എഷേറ്റെയ്ക്കാണ്് ജീവന് നഷ്ടമായത്. എത്യോപ്യയിലെ ഒരു നാഷണല്‍ പാര്ക്കിന് സമീപം, അബായ തടാകത്തിലായിരുന്നു ജ്ഞാനസ്നാന ചടങ്ങുകള്‍.
തടാകക്കരയില്‍ നിറയെ മുതലകളാണ്. പൊതുവേ വിനോദ സഞ്ചാരികളെ കണ്ടാല്‍ പിന്‍വലിയുന്ന പ്രകൃതമാണ് ഇവിടെയുള്ള മുതലകള്‍ക്ക്. എന്നാല്‍ തടാകത്തില്‍ അടുത്തയിടെയായി ഭക്ഷിക്കാന്‍ മത്സ്യങ്ങള്‍ കുറഞ്ഞതോടെ മുതലകള്‍ മനുഷ്യരെ കണ്ടാല്‍ അക്രമാസക്തരാവാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തടാകത്തിലെ ചുവന്നിരുണ്ട വെള്ളത്തില്‍ മുതലകളെ കാണുന്നത് അപൂര്‍വ്വമാണ്.
ആദ്യത്തെയാളെ മാമോദീസ മുക്കി, രണ്ടാമത്തെയാളുടെ സമീപത്തേക്ക് നീങ്ങുന്നതിനിടയില്‍ തടാകത്തില്‍ നിന്ന് ചാടിപ്പൊങ്ങിയ മുതല പാസ്റ്ററെ വലിച്ചെടുത്ത് മുങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: