ബത്തേരി: വടക്കനാട് കൊമ്പനെ തളയ്ക്കാന്‍ കൂടൊരുങ്ങി. വടക്കനാട്ടെ ജനവാസ മേഖലയില്‍ സ്ഥിരം നാശം വിതച്ചുകൊണ്ടിരുന്ന കാട്ടുകൊമ്പനെ മയക്കുവെടിവച്ച് പിടികൂടി തളയ്ക്കാനുള്ള പന്തിയാണ് വനപാലകര്‍ മുത്തങ്ങയില്‍ തയാറാക്കിയത്.
കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സന്ദേശമനുസരിച്ച് ആന നിലവില്‍ കര്‍ണാടക വനമേഖലയിലാണുള്ളത്. മയക്കുവെടി വെച്ച് ആനയെ പിടികൂടി താല്‍ക്കാലികമായി മുത്തങ്ങ ആനപ്പന്തിയില്‍ പാര്‍പ്പിക്കാന്‍ മുഖ്യ വനപരിപാലകന് ഉത്തരവിട്ടിരുന്നു. വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ആനയെ മയക്കുവെടിവച്ച് പിടികൂടി തളയ്ക്കാനുള്ള ചുമതല. മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് വി. അജയ്ഘോഷിന്റെ നേതൃത്വത്തില്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമാവുകയും ഉള്‍വനത്തില്‍ നിന്നും പുറത്തുകടക്കുകയും ചെയ്താല്‍ മാത്രമേ ആനയെ മയക്കുവെടി വെക്കാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: