പട്ടാമ്പി: അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന ഒരു കോടി 84 ലക്ഷം രൂപ പട്ടാമ്പി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം, രാമപുരം പനങ്ങാങ്ങര സ്വദേശികളായ ഹുസൈന് (32) സജാദ് (22) എന്നിവരാണ് പോലീസ് പിടിയിലായത്.
ഇന്നലെ രാവിലെ 11 മണിക്ക് വിളയൂര്‍ പുലാമന്തോള്‍ പാലത്തിന് സമീപത്തു നിന്നുമാണ് കാറില്‍ നിന്നും നോട്ടുകള്‍ പിടിച്ചത്. കാറിന്റെ ഡിക്കിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അതിനു മുകളില്‍ ഒരു ടയര്‍ വെച്ച് മറച്ചാണ് നോട്ട് കടത്തിയിരുന്നത്. സേലത്ത് നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്നു പണം. രഹസ്യ വിവരത്തെ തുടര്‍ന്ന് പട്ടാമ്പി എസ്ഐ രമേഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തിന്റെ ഉറവിടവും, ലക്ഷ്യവും പോലീസ് അന്വേഷിക്കുന്നു. ഒപ്പം പട്ടാമ്പി മേഖലയില്‍ പട്രോളിങ്ങ് ശക്തമാക്കാനും പോലീസ് തീരുമാനിച്ചു. പട്ടാമ്പി എസ്ഐ അജീഷ്, എഎസ്ഐമാരായ പ്രസാദ്, ശിവശങ്കരന്എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുഴല്‍പ്പണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: