മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതോടെ പരിഹാരവുമായി പോലീസ്. വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
തീയേറ്റര്‍ ഉടമയായ ഇ.സി.സതീഷിനെ കഴിഞ്ഞ ദിവസം ചങ്ങരംകുളം സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും നിയമസഭയിലടക്കം ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് പുതിയ നടപടിയുമായി പോലീസ് രംഗത്തെത്തിയത്. സതീഷിനെതിരായ കേസ് പിന്‍വലിച്ച് മുഖ്യസാക്ഷിയാക്കാനാണ് നീക്കം. മലപ്പുറം എസ്പിക്ക് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്കി. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നാരോപിച്ചാണ് സതീഷിനെതിരെ കേസെടുത്തത്.
ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പോലീസ് ആരോപിച്ചിരുന്നു. വനിതാ കമ്മീഷനടക്കം പോലീസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ സതീഷിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജി വര്‍ഗീസിനെ സ്ഥലംമാറ്റി. ഇയാള്‍ക്ക് പകരം നിയമനം നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: