തിരുവനന്തപുരം: ആലുവയില്‍ പ്രശ്നമുണ്ടാക്കിയവരില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കയ്യേറ്റം ചെയ്യപ്പെടേണ്ട വിഭാഗമല്ല പോലീസെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ നിരാകരിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
കോണ്‍ഗ്രസില്‍ നിന്നും പി.ടി തോമസ് ആണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച സ്പീക്കര്‍ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നല്കാന് അവസരം നല്കിയതതോടെ സഭ ബഹളത്തില്‍ മുങ്ങി. തന്റെ നിലപാടില്‍ ഉറച്ചുനിന്ന മുഖ്യമന്ത്രി, താന്‍ ആലുവക്കാരെ അപമാനിച്ചിട്ടില്ലെന്നും ആലുവക്കാര്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ആലുവയില്‍ പ്രശ്നമുണ്ടാക്കിയവരില്‍ ചിലര്‍ക്ക് തീവ്രവാദ ബന്ധമുണ്ട് എന്നാണ് താന്‍ പറഞ്ഞത്. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന് സഭയില്‍ ആവര്‍ത്തിച്ച മുഖ്യമന്ത്രി, കയ്യേറ്റം ചെയ്യേണ്ട വിഭാഗമല്ല പോലീസ് എന്നും വ്യക്തമാക്കി.
ആലുവക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആലുവ എടത്തലയില്‍ യുവാവിനെ പോലീസ് മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി കഴിഞ്ഞ ദിവസം നല്കിയ നോട്ടീസിനു മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശം.
ഇന്ന് രാവിലെ സഭ ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: