ആലുവ: പോലീസിന്റെയും മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ആലുവയില്‍ മര്‍ദ്ദനമേറ്റ ഉസ്മാന്. താനല്ല മര്‍ദ്ദനത്തിന് തുടക്കമിട്ടത്. തന്നെ ആദ്യം മര്‍ദ്ദിച്ചത് കാറിന്റെ ഡ്രൈവറായിരുന്നു. പിന്നീട് കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഇറങ്ങിവന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാന് വ്യക്തമാക്കി.
റോഡരുകില്‍ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിച്ചിരിക്കവേയാണ് കാര്‍ ഇടിച്ചത്. ഇത് ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്നും ഉസ്മാന് പറയുന്നു. തൊട്ടടുത്ത കച്ചവടക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചു. അപ്പോഴാണ്മര്ദിച്ചത്പോലീസുകാരാണെന്ന് അറിഞ്ഞത്.
സ്റ്റേഷന്റെ മുകള്‍ നിലയില്‍ എത്തിച്ച് ഒരാള്‍ തല കാലിനിടയില്‍ പിടിച്ചു. വേറൊരാള് കൈമുട്ടുകൊണ്ട്പുറത്ത്ഇടിച്ചു. അവിടെ വീണ രക്തം പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്ഥന് കണ്ടിരുന്നു. ഒരു കണ്ണിന് കാഴ്ച ശരിയായിട്ടില്ല. ശരീരത്തിന് അസഹ്യമായ വേദനയുണ്ട്. താന്‍ പങ്കാളിയാവാത്ത സംഭവത്തില്‍ പ്രതി ചേര്‍ത്ത കുറ്റമാണ്തന്റെ പേരില്‍ ആരോപിക്കുന്നതെന്നും ഉസ്മാന് പറഞ്ഞു.
2011ല്‍ ആലുവ കൊച്ചിന് ബാങ്ക് കവലയില്‍ നടന്ന ലാത്തിച്ചാര്‍ജിനിടെ ആ പ്രദേശത്തെത്തിയ തന്റെ പേരില്‍ കള്ളക്കേസെടുക്കുകയായിരുന്നു. കുറ്റവാളിയല്ലെന്ന്മനസിലാക്കിയ മജിസ്ട്രേറ്റ് പിറ്റേ ദിവസം തന്നെ തനിക്ക്ജാമ്യം നല്‍കിയെന്നും ഉസ്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: