ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റംസാന് മാസത്തോടനുബന്ധിച്ച് ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് മുതലാക്കി ആക്രമണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് ഭീകര ഗ്രൂപ്പുകളും 450 പേരെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ഇവര്‍ നുഴഞ്ഞുകയറാന്‍ തയാറായി നില്‍ക്കുകയാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഭീകരര്‍ 11 കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. അക്രമത്തിനായി സജ്ജരാക്കിയ 450 ഭീകരരില്‍ ജെയ്ഷ ഇ മുഹമ്മദില്‍ പെട്ടവരാണ് ഭൂരിഭാഗം പേരും. ഇവര്‍ക്ക് നിയാലിയിലെ പാകിസ്ഥാന് സൈന്യം പരിശീലനം നല്‍കിയതായും വിവരം ലഭിച്ചിട്ടുണ്ട്. 127 ഭീകരരാണ് ബിമ്പര്‍ഗാലിയില്‍ തമ്പടിക്കാന്‍ സജ്ജരായിട്ടുള്ളത്. നൗഷിറ പൂഞ്ച് മേഖലയില്‍-30, കൃഷ്ണവാലി-35, തങ്ദാറില്‍-31, കേരന്‍-50 പേര്, ഉറിയില്‍ 47 പേര് എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ ലഭ്യമായ വിവരം.
61 ലഷ്കര്‍-ഇ-തൊയ്ബ അംഗങ്ങളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കിയത് ജുറയിലെ പാക്കിസ്ഥാന് ആര്‍മിയുടെ സ്പെഷ്യല്‍ സര്‍വീസിന്റെ ഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ഫോഴ്സിന്റെ ഗ്രൂപ്പാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവരെ സദ്ദാം ഹുസൈന്റെ പാരാമിലിട്ടറി ഗ്രൂപ്പായ ഫെദായീന്‍ ആണ്. ഭീരകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: