ബെംഗളൂരു: പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും കന്നഡ എഴുത്തുകാരന് കല്‍ബുര്‍ഗിയേയും വധിച്ചത് ഒരേ തോക്കുകൊണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.
കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ മെയ് 30ന് അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റിന് ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2015ല്‍ ധാര്‍വാഡിലെ വീട്ടില്‍ വച്ചാണ് കല്‍ബുര്‍ഗിക്ക് വെടിയേറ്റത്. രണ്ടു വര്‍ഷം കഴിഞ്ഞ് ഇതേ മാതൃകയില്‍ ഗൗരി ലങ്കേഷും ബെംഗളൂരുവിലെ വസതിയില്‍ വെടിയേറ്റു മരിച്ചു.
രണ്ട് വ്യത്യസ്ത കൊലപാതകങ്ങള്‍ ഒരേ തോക്കുപയോഗിച്ച് നടത്തിയതായി ഒരു സര്‍ക്കാര്‍ അന്വേഷണ ഏജന്‍സി കണ്ടെത്തുന്നത് ഇതാദ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 7.65 മി. മീറ്റര്‍ തോക്കാണ് കൊലയ്ക്കുപയോഗിച്ചത്.
2017 സപ്തംബര്‍ പതിനാലിലെ പ്രാഥമിക ഫോറന്‍സിക് പരിശോധനയിലും ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയെയും കൊല്ലാന്‍ ഒരേ തോക്കാണ് ഉപയോഗിച്ചത് എന്നതിന്റെ സൂചനകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: