കൊച്ചി: അഭയാക്കേസിലെ രാസപരിശോധനാ ഫലം രേഖപ്പെടുത്തിയവര്‍ക്ക് രജിസ്റ്ററില്‍ കൃത്രിമം കാട്ടിയെന്ന കേസിലെ പ്രതികളെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ നല്‍കുന്നതിലെ കാലതാമസം ഹൈക്കോടതി അനുവദിച്ചു. 1117 ദിവസം വൈകി നല്കിയ അപ്പീല്‍ പരിഗണിക്കണമെന്ന അപേക്ഷ അനുവദിച്ച സിംഗിള്‍ ബെഞ്ച് അപ്പീല്‍ ഹര്‍ജി നമ്പരിടാനും നിര്‍ദേശം നല്കി.
സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം രേഖപ്പെടുത്തിയ തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലാബിലെ വര്‍ക്ക് രജിസ്റ്ററില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ ചീഫ് കെമിക്കല്‍ എക്സാമിനറായിരുന്ന ആര്. ഗീത, അനലിസ്റ്റ് എം. ചിത്ര എന്നിവരായിരുന്നു
പ്രതികള്‍. ഇവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 2014 നവംബര്‍ 14 ന് വെറുതേ വിട്ടു. ഇതിനെതിരെ ജോമോന് പുത്തന്‍പുരയ്ക്കലാണ് അപ്പീല്‍ നല്‍കിയത്. അപ്പീല്‍ സമര്‍പ്പിക്കാന്‍ വന്ന കാലതാമസം കണക്കിലെടുക്കാതെ അപ്പീല്‍ പരിഗണിക്കണമെന്നായിരുന്നു ജോമോന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: