തിരുവനന്തപുരം: സിഐടിയു സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീമിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം പിന്മാറിയതിനെ തുടര്‍ന്നാണ് എളമരത്തിന് നറുക്ക് വീണത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിഎസ് സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിര്‍ദേശിച്ചത്.
മൂന്ന് രാജ്യസഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഒഴിവുള്ളത്. രണ്ടു സീറ്റുകള്‍ ഇടതുമുന്നണിയ്ക്കും ഒന്ന് യുഡിഎഫിനുമാണ്. സിപിഐ പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയേറ്റംഗമായ ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: