നിപ വൈറസ് ആശങ്കയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്. കോടികളുടെ നഷ്ടമണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ റിസോട്ടുകളിലും ഹോട്ടലുകളിലും റൂമുകള്‍ ബുക്ക് ചെയ്ത ഭൂരിപക്ഷം പേരും ബുക്കിംഗുകള്‍ ക്യാന്‍സല്‍ ചെയ്തു.
അവധിക്കാലമായ ഏപ്രില്‍-മെയ് മാസങ്ങളിലാണ് ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ തിരക്കുണ്ടാകാറുള്ളത്. മറ്റ് ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്നാട് എന്നിവടങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ അവബോധം സൃഷ്ടിക്കുവാന്‍ തദ്ദേശ ഭരണകൂടങ്ങള്‍ക്കായിട്ടില്ല. ഇക്കാര്യത്തില്‍ അധികാരികള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ഭീതി വര്ദ്ധിപ്പിക്കുന്നവര്ക്കെതിരെയും നടപടികളുണ്ടാകണം.
ജിനി.എസ്.നാഥ്,
കുണ്ടറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: