രാഹുല്‍ ഗാന്ധിയുടെ സംസാരം കേള്‍ക്കുമ്പോഴൊക്കെ തോന്നാറുള്ള ഒരു കാര്യമുണ്ട്. ഈ കക്ഷിക്ക് എന്തെങ്കിലും വിവരമുണ്ടോ?, ഇല്ലെങ്കില്‍ ഇനി എന്നു പഠിക്കും?. മധ്യ പ്രദേശിലെ കഴിഞ്ഞ ദിവസത്തെ പ്രസംഗം കേട്ടപ്പോള്‍ ഇതൊന്ന് അറിയാനുള്ള ആകാംക്ഷ കൂടി. ശരിയായ കാര്യങ്ങള്‍ ആരും പറഞ്ഞു കൊടുക്കാത്തതാണോ പ്രശ്നം? അതോ വസ്തുതകള്‍ ശരിയായിരിക്കണമെന്നു അത്ര നിര്ബന്ധമൊന്നുമില്ലേ?. ആ പ്രസംഗത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയ ആറു കാര്യങ്ങളിലേയ്ക്കൊന്നു നോക്കാം.
ഒന്ന്: പ്രധാനമന്ത്രി നരേന്ദ്ര മോദി, 15 പ്രമുഖ വ്യവസായികളുടെ രണ്ടര ലക്ഷം കോടി രൂപയുടെ വായ്പ ഒഴിവാക്കിക്കൊടുത്തു.ശുദ്ധ അസംബന്ധം. ഒരു രൂപപോലും ഒഴിവാക്കിക്കൊടുത്തിട്ടില്ല. നേരേ തിരിച്ചാണു സംഭവം. വായ്പാ കുടിശികയുള്ളവരെ കടക്കാരായി പ്രഖ്യാപിച്ച് കമ്പനിയില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല, ഈ വായ്പകളില്‍ ഏറെയും നല്കിയതു യുപിഎയുടെ ഭരണ കാലയളവിലാണുതാനും.
രണ്ട്: കര്‍ഷകര്‍ക്കു വായ്പകള്‍ കിട്ടുന്നില്ല. എല്ലാം വ്യവസായികള്‍ക്കു മാത്രമാണ്.ഇതും തെറ്റാണ്. യുപിഎയുടെ രണ്ടാം മന്ത്രിസഭയുടെ കാലത്തു വാരിക്കോരിക്കൊടുത്ത ഇത്തരം വായ്പകള്‍ തിരിച്ചു പിടിക്കുന്ന തിരക്കിലാണിപ്പോള്‍ കേന്ദ്രം.
മൂന്ന്: രണ്ടു രത്ന വ്യാപാരികള്‍ക്ക് പ്രധാനമന്ത്രി 35000 കോടി രൂപ വീതം നല്കി. അവര്‍ രാജ്യം വിടുകയും ചെയ്തു.പച്ചക്കള്ളം. ഈ വായ്പാത്തട്ടിപ്പു നടന്നത് 2011ല്‍ ആണ്. അന്നു യുപിഎയാണു ഭരണ കക്ഷി. തട്ടിപ്പു കണ്ടു പിടിച്ചത് എന്‍ഡിഎയുടെ കാലത്താണെന്നു മാത്രം.
നാല്: കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍, ഇന്നു ചൈനയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും.വിവരക്കേട്. 2014ല്‍ യുപിഎ അധികാരം ഒഴിയുമ്പോള്‍ ഇന്ത്യയില്‍ ആകെയുണ്ടായിരുന്നത് രണ്ടു മൊബൈല്‍ കമ്പനികളാണ്. ഇന്ന് അത് 120 യൂണിറ്റുകളായി ഉയര്‍ന്നു. എന്‍ഡിഎയുടെ ഇലക്ട്രോണിക് നയങ്ങളുടെ വിജയമാണിത്.
അഞ്ച്: ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി ഇന്ത്യയാണെന്ന് ഏറ്റവും പുതിയ ജിഡിപി റേറ്റിങ് പറയുന്നു. നിര്‍മ്മാണം, വികസനം, ഉല്പാദനം എന്നിവയിലെ വളര്‍ച്ച ഇരട്ടസംഖ്യയിലെത്തി. എല്ലാം വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ്.
ആറ്: ഞങ്ങള്‍(കോണ്‍ഗ്രസ്സ്) ഗ്രാമങ്ങളേയും കൃഷിയിടങ്ങളേയും നഗരങ്ങളുമായി ബന്ധിപ്പിക്കും. മധ്യപ്രദേശിലെ പഴയ ദിഗ്വിജയ് സിങ് കാലഘട്ടമാണു രാഹുലിന്റെ മനസ്സില്‍. അതൊക്കെ മാറിപ്പോയി. 2003ല്‍ മധ്യപ്രദേശ് ഭരണത്തില്‍ നിന്നു കോണ്‍ഗ്രസ്സ് പുറത്താക്കപ്പെടുമ്പോള്‍ രാജ്യത്തെ ഏറ്റവും മോശം റോഡുകളായിരുന്നു അവിടെ. കോണ്‍ഗ്രസ്സിന്റെ തോല്‍വിയുടെ ഒരു കാരണം തന്നെ അതായിരുന്നു. ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഇക്കാര്യത്തില്‍ അവിടെയൊരു വിപ്ലവം തന്നെ നടത്തി. അവിടത്തെ റോഡുകള്‍ക്കുള്ള തുക മൂന്നിരട്ടിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: