കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയ്ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും നേരെയുള്ള പ്രതിഷേധം തുടരുന്നു. എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ഇരുവരുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വച്ചും പോസ്റ്ററുകള്‍ പതിച്ചുമാണ് അണികളുടെ പ്രതിഷേധം.
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തെക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ എന്നെഴുതിയ പോസ്റ്ററുകളും കാണാം. വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോര്‍ഡുകളും കൊണ്ടുവച്ചതെന്ന് കരുതുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ ഉമ്മന്‍ചാണ്ടിയും രമേശും മരിച്ചു. പ്രസ്ഥാനത്തെ വിറ്റ നിങ്ങള്‍ക്ക് എന്ത് കിട്ടി. കോണ്‍ഗ്രസിലെ യൂദാസുമാരാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും എന്നെഴുതിയ പോസ്റ്ററുകളും കാണാം. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്നലെത്തന്നെ യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും രംഗത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: