പാലക്കാട്: യമന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയെ സനയിലെ ജയിലിലേക്ക് മാറ്റി. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നിമിഷയെ സനയിലേക്ക് മാറ്റാനായത്. ഇതോടെ നിമിഷയ്ക്ക് നിയമസഹായത്തിനും വഴി തുറന്നു. നിമിഷയ്ക്കായി ഇന്ത്യന്‍ എംബസി അഭിഭാഷകനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ലാണ് തലാലിന്റെ സഹായം നിമിഷ തേടിയത്. എന്നാല്‍, താന്‍ ഭാര്യയാണെന്നു തലാല്‍ പലരെയും വിശ്വസിപ്പിക്കുകയും വ്യാജ വിവാഹ സര്ട്ടിഫിക്കറ്റുണ്ടാക്കുകയും ചെയ്തു. ക്ലിനിക്കില്‍ നിന്ന് ലഭിച്ച വരുമാനം മുഴുവന്‍ സ്വന്തമാക്കി. നിമിഷയുടെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. പാസ്പോര്‍ട്ട് പിടിച്ചുവച്ച ശേഷം നിമിഷയെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും ചെയ്തു. മറ്റു വഴികളില്ലാതെ വന്നപ്പോള്‍ നിമിഷ ഇയാളെ കൊലപ്പെടുത്തി വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
തനിക്ക് സഹായം വേണമെന്ന് അഭ്യര്‍ത്ഥിച്ച് നിമിഷ എഴുതിയ കത്ത് നേരത്തെ പുറത്ത് വന്നിരുന്നു. എപ്പോള്‍ വേണമെങ്കിലും ജീവന് നഷ്ടപ്പെടാം, എന്നെ സഹായിക്കണം എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. തുടര്‍ന്നാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: