കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ആരാണെന്ന് കോണ്‍ഗ്രസുകാര്‍ക്കു തന്നെ നിശ്ചയമില്ല .ചിലര്‍ പറയുന്നു കുഞ്ഞാലിക്കുട്ടിയാണെന്ന്. കാര്യങ്ങളുടെ പോക്കു കാണുമ്പോള്‍ കുഞ്ഞാലിക്കുട്ടി തന്നെ എന്നു പറയേണ്ടി വരും. യുഡിഎഫിന്റെ ഒത്തു തീര്‍പ്പു ചര്‍ച്ച നയിക്കുന്നതും സാക്ഷാല്‍ കോണ്‍ഗ്രസിനകത്തു ഒത്തുതീര്‍പ്പിനും കുഞ്ഞാലിക്കുട്ടി! ഇനി കാണാമറയത്തെ കെപിസിസി അധ്യക്ഷനും അദ്ദേഹം ആകുമെന്നുണ്ടോ. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു കൊടുപ്പിച്ചതും കുഞ്ഞാലിക്കുട്ടി.
യുഡിഎഫിനെ ആദ്യം മാണി തള്ളി.അപ്പോള്‍ കൊളളാന്‍ സിപിഎം ചെന്നു. സിപി ഐ കൈകാട്ടി സ്റ്റോപ്പു ചെയ്തു. വിലപേശി വിലപേശി നടുവും തല്ലി രാഷ്ട്രീയ ഗോദയില്‍ കിടന്നു മാണി വിലപിച്ചു. അപ്പോഴതാ കൈപിടിച്ചു കുലുക്കാനും ഹായ്പറയാനും കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുടെ അരമന വാതില്ക്കല് ചെന്നു മുട്ടി. പുതിയ മാമോദീസകൊടുത്ത് കുര്‍ബാനചൊല്ലി ചെങ്ങന്നൂരിനു മുന്‍പ് യുഡിഎഫിലേക്കു വരാനുള്ള ക്ഷണമായിരുന്നു അത്. കെട്ടിയെഴുന്നള്ളിച്ച് കൊണ്ടുവന്നപ്പോള്‍ കണ്ടു ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന്. മാണി ഇഫക്റ്റില്‍ ചെങ്ങന്നൂര്‍ കടക്കാമെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ ബുദ്ധി (മന്ദ ബുദ്ധി) പോയത്. സിപിഎം ഇപ്പോഴാണ് മാണിയുടെ ഒറിജിനല്‍ കരുത്ത് മനസിലാക്കുന്നത്. അതിനവര്‍ മനസുകൊണ്ട് സിപി ഐയെ സ്തുതിച്ചു കാണണം.
കോണ്‍ഗ്രസ് മാത്രമുള്ള യുഡിഎഫ് ഭദ്രമല്ലെന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ തന്ത്രം കോണ്‍ഗ്രസ് നേതാക്കള്‍ വഴി തന്നെ രാഹുലിനെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. വിളിച്ചുവരുത്തി കിരീടം ഏല്പ്പിച്ചെന്നപോലെയാണ് കെഎം മാണിയുടെ ആഹ്ളാദം. ദല്‍ഹിയില്‍ ഇതിനായി ഉമ്മന്‍ ചാണ്ടി,രമേശ് ചെന്നിത്തല,എം എം ഹസന്,കുഞ്ഞാലിക്കുട്ടി ജോസ്.കെ.മാണി എന്നിവരാണ് പ്രധാനമായും കളിച്ചത്. രാജ്യ സഭയിലേക്കു കേരളാകോണ്‍ഗ്രസ് പരിഗണിക്കുന്നത് ജോസ്.കെ.മാണി ഉള്‍പ്പെടെ മൂന്നുപേരുടെ പേരാണ്. അത് ഒടുക്കം മാണിയുടെ മകനില്‍ തന്നെ വീഴുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. മകനേ നിനക്കുവേണ്ടി യാണല്ലോ മാണിയുടെ കേരളാ കോണ്‍ഗ്രസ് തന്നെ.
ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്കുപോയത് തനിക്കുശേഷം പ്രളയമെന്നും വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രവും പ്രയോഗിച്ചു തന്നെയാണ്. അതില്‍ കൂടുതല്‍ പരിക്കുപറ്റിയത് വീണ്ടും രാജ്യസഭാ മോഹംകൊണ്ടു നടന്ന പി.ജെ.കുര്യനു തന്നെ. ഇതിനായി കുര്യനെതിരെ കോണ്‍ഗ്രസിലെ യുവനേതാക്കളെ തന്നെ പടനായകനാക്കാനും ഉമ്മന്‍ ചാണ്ടിക്കായി. മാണിക്കു രാജ്യസഭാസീറ്റു നല്‍കിക്കൊണ്ട് ഈ യുകേസരികളെ തന്നെ വെട്ടാനും ചാണ്ടി മറന്നില്ല.
നാലും മൂന്ന് ഏഴ് അനുയായികള്‍പോലും കൂടെയില്ലാത്ത നേതാവായ കുര്യനുവേണ്ടി വിലപിക്കാന്‍ ആരുമില്ല. ദല്‍ഹിയില്‍ അധികാരത്തിലിരുന്നു മൂത്തു നരകിച്ച ഇദ്ദേഹത്തെക്കൊണ്ട് പാര്‍ട്ടിക്കും ഗുണവുമില്ല. ആക്രാന്തം മാത്രമുള്ള കുര്യന്റെ മോഹം നാശകൂശമായതില് മനസുകൊണ്ട് സന്തോഷിക്കുന്നവരാകും മിക്കവാറും കോണ്‍ഗ്രസുകാര്‍.
കോണ്‍ഗ്രസില്‍ കലാപം തുടങ്ങിയിട്ടുണ്ട്. കരി ഓയില്‍ പ്രയോഗവും രാജിയും പ്രതിഷേധവുമൊക്കെ മുറയ്ക്കു നടക്കുന്നുമുണ്ട്. ഇതൊന്നുമല്ല കാര്യം. കിംഗ് മേക്കറായി മാറിയ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിപദ മോഹമുണ്ടോ എന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കു തന്നെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: