കൊച്ചി: ഹയര്‍സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റത്തിലെ അപാകതകള്‍ അധ്യയന രംഗത്തെ അലങ്കോലമാക്കും. മാനദണ്ഡങ്ങള്‍ മറികടന്ന സ്ഥലം മാറ്റപ്പട്ടിക ചോദ്യം ചെയ്ത് അധ്യാപകര്‍ നിയമനടപടിക്ക് നീങ്ങുന്നു. കരട് സ്ഥലം മാറ്റപ്പട്ടികയില്‍ ആക്ഷേപം രേഖപ്പെടുത്താന്‍ തിങ്കളാഴ്ചവശരയാണ് സമയം.
വന്‍ അഴിമതിക്ക് വഴിയൊരുക്കിയാണ് നടപടിയെന്ന ആക്ഷേപം വ്യാപകമാണ്. മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടികയിലെ വ്യാപകമായ യുക്തിയില്ലായ്മ പുറത്തുവന്നതോടെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വേറിനെ കുറ്റപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് വിശദീകരണങ്ങള്‍ പറയുന്നുണ്ട്. ഇത് നിലവിലെ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയേക്കുമെന്ന വിശ്വാസവും പടര്‍ത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2017 ഫെബ്രുവരി 25 ന് പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ലംഘിച്ചാണ് ഇത്തവണത്തെ കരട്. 40 ശതമാനത്തിലേറെ അധ്യാപകര്‍ക്ക് മാറ്റമുണ്ട്. മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശ പ്രകാരം അവധിക്കാലത്ത് സ്ഥലം മാറ്റ തീരുമാനമെടുത്ത് അധ്യയന വര്‍ഷം തുടങ്ങും മുമ്പ് മാറ്റങ്ങള്‍ നടപ്പാക്കണമെന്നുണ്ട്. എന്നാല്‍, സ്കൂള്‍ തുറന്നുകഴിഞ്ഞാണ് കരട് പട്ടിക വന്നത്. ഇനി സ്ഥലം മാറ്റം സ്ഥിരീകരിച്ച് അതത് സ്കൂളുകളില്‍ അധ്യാപകര്‍ ചുമതലയേല്‍ക്കുംവരെ പഠിപ്പിക്കല്‍ മുടങ്ങുമെന്ന ആശങ്കയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: