സമൂഹം പരമ്പരാഗതമായി കൈമുതലാക്കിയിരുന്ന സംസ്കാരത്തെയും, ആചാരവിചാരാദികളെയും കൈവെടിഞ്ഞ്, അന്യമായി നിന്നിരുന്ന നിഷിദ്ധമായ സാമൂഹ്യ ആചാരങ്ങളിലേക്ക് ചേക്കേറുകയാണ്. മാറിയ കാലസ്ഥിതിയില്‍ മിക്കവാറും എല്ലാവരും ക്രമം വിട്ട സാമ്പത്തിക വളര്‍ച്ചയും കൂടെ പാശ്ചാത്യ വിദ്യാഭ്യാസവും വര്‍ദ്ധിച്ച അനുകരണ ഭ്രമവും ദുരഭിമാനവും വളര്‍ന്നതോടെ സമൂഹം അറിഞ്ഞോ അറിയാതെയോ സുഖലോലുപരായി തീരുകയും അലസന്മാരാകുകയും ചെയ്തു.
മത്സ്യ-മാംസാദി ആഹാരം നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത തരത്തില്‍ സമൂഹത്തില്‍ തഴച്ചു വളര്‍ന്നു. ഇവ ആവശ്യാനുസരണം ലഭ്യമല്ലാത്ത സ്ഥിതിയില്‍ കച്ചവടക്കാര്‍ ഇവ ലഭ്യമാക്കുന്നതിനായി ദിവസങ്ങള്‍ കൊണ്ട് ചിക്കനിലും മറ്റും ഹോര്‍മോണ്‍ കുത്തിവച്ച് വേഗത്തില്‍ തൂക്കംകൂട്ടി ആവശ്യക്കാരുടെ മനസ്സ് തളരാതിരിക്കാന്‍ ശ്രമിക്കുന്നു.
ഇത് നടത്തുന്നവരോ, ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവരോ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നില്ല എന്നതാണ് കഷ്ടം. ഇറച്ചിക്കായി ഉല്‍പ്പാദിപ്പിക്കുന്ന പക്ഷിമൃഗാദികളില്‍ കുത്തിവയ്ക്കുന്ന ആന്റിബയോട്ടിക്സ് എത്ര തിളപ്പിച്ചാലും നശിക്കുന്നില്ലായെന്നും ഈ ഇറച്ചി കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാകുമെന്നും ഇവരില്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ കുറയുകയും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമെന്നും എം.ഡി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ബയോസയന്‍സ് സംഘടിപ്പിച്ച സെമിനാറില്‍ ഈയിടെ വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: