ബെംഗളുരു: ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നും നിരവധി എംഎൽഎമാർ ബിജെപിയിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. ബെംഗളുരുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി എംഎൽഎമാർ മന്ത്രിസഭാ രൂപികരണത്തിൽ അമർഷം, രേഖപ്പെടുത്തിയതിനു ശേഷമാണ് യെദ്യൂരപ്പ പ്രസ്താവനയുമായി രംഗത്തെത്തിയത്. മന്ത്രിസഭയില്‍ അനുയോജ്യമായ സ്ഥാനം ലഭിക്കാത്തതിനാല്‍ രണ്ട് പാര്‍ട്ടികളിലുമുള്ള എംഎല്‍എമാരില്‍ അസംതൃപ്തി പുകയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ കോണ്‍ഗ്രസിലേയും ജെഡിഎസിലേയും നിരവധി നേതാക്കന്മാര് ബിജെപിയിലേക്ക് വരാന്‍ തയാറായിട്ടുണ്ടെന്നും അവരെ പാര്‍ട്ടിയില്‍ എത്തിച്ച് ശക്തിപ്പെടുത്തുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞ യെദ്യൂരപ്പ സര്‍ക്കാര്‍ എത്രകാലം നിലനില്‍ക്കുമെന്നതിലും സംശയം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കു പിന്നാലെ നാണംകെട്ട രാഷ്ട്രീയ കളികള്‍ അരങ്ങേറിയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ച് അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: