ശ്രീനഗര്‍: ജമ്മുകശ്മീരിലെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ സൈന്യം ആറു ഭീകരരെ വധിച്ചു. ഇന്നലെ പുലര്‍ച്ചെ കേരന്‍ മേഖലയിലെ കുപ്വാരയിലാണ് സംഭവം.
അതിര്‍ത്തിയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറുന്നുെണ്ടന്ന വിവരത്തെത്തുടര്‍ന്ന് എത്തിയ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു. ഏറെ നേരം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സൈന്യത്തിന്റെ വെടിയേറ്റ് ആറു ഭീകരര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ ഭീകരരുണ്ടോയെന്നറിയാന്‍ സൈന്യം മേഖല അരിച്ചുപെറുക്കുകയാണെന്ന് കേണല്‍ രാജേഷ് കാലിത അറിയിച്ചു. ഇവരില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്ഫോടക സ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
അതിനിടെ ജമ്മുകശ്മീരിലെ സബ്സിയന്‍ മേഖലയില്‍ ഭീകരര്‍ വച്ച കുഴിബോംബ് പൊട്ടി രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: