കൊച്ചി: അയോധ്യ തര്‍ക്കം കോടതിക്കു പുറത്ത് തീര്‍ക്കാം, രാജീവ് ഗാന്ധി വധക്കേസ് ഇനിയും അന്വേഷിക്കാനുണ്ട്, ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കൊളീജിയവും സര്‍ക്കാരും തമ്മില്‍ പ്രശ്നമുണ്ടെന്നു പറയുന്നത് മാധ്യമങ്ങള്‍ മാത്രമാണ്, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ടി. തോമസ് പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ ഘടനയില്‍ വലിയ സ്വാധീനമുണ്ടാക്കുന്ന രണ്ട് വിഷയങ്ങളാണിവ. കേന്ദ്ര സര്‍ക്കാരും കേസിലെ ബന്ധപ്പെട്ട കക്ഷികളും തയാറാകുമോ എന്നതാണ് ഇനി കാണേണ്ടത്.
ജന്മഭൂമി വാരാദ്യപ്പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് കെ.ടി. തോമസ് അയോധ്യ തര്‍ക്കത്തില്‍ മാധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ചത്. ശബരിമല മേല്‍ശാന്തി നിയമന കേസില്‍ മധ്യസ്ഥത വഹിച്ച് വിജയിച്ച അനുഭവം അദ്ദേഹം വിവരിക്കുന്നു. ”കേസ് തീര്‍ത്തുകൊടുക്കാമെന്ന് ഞാന്‍ പറയുന്നത് അങ്ങനെയൊരു ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ അയോധ്യ പ്രശ്നം തീരരുതെന്ന് വിചാരം ഉള്ളയാളായിരിക്കണം… എനിക്ക് 82 വയസ്സായി. ഇപ്പോഴാണെങ്കില്‍ എന്റെ ‘മെന്റല്‍ ഫാക്കല്‍റ്റി’ക്കൊന്നും കുറവുവന്നതായിട്ട് തോന്നുന്നില്ല. അത് തീരുന്നതിനു മുന്‍പേ കേസ് വിട്ടുകിട്ടിയിരുന്നെങ്കില് രണ്ടുകൂട്ടരേയും സമ്മതിപ്പിച്ച് അഭിപ്രായ ഐക്യത്തില്‍ എത്തിച്ചേരാനാവും. പക്ഷേ, കോട്ടയത്താണെങ്കിലേ അത് ഞാന്‍ ചെയ്യുകയുള്ളൂ,” കെ ടി പറയുന്നു.
”രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ പക്കല്‍ അവര്‍ പിടിയിലാകുമ്പോള്‍ 46 ലക്ഷം രൂപ ഉണ്ടായിരുന്നു. ഇത് എവിടെനിന്ന് എന്നത് അന്വേഷിച്ചിട്ടില്ല. പണം തന്നത് ചന്ദ്രസ്വാമിയായിരുന്നുവെന്ന് ഒരു പ്രതി പില്ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ആരും അന്വേഷിക്കാന്‍ തയാറായിട്ടില്ല,” അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
അയോധ്യക്കേസില്‍ മധ്യസ്ഥത നടക്കുമോ, രാജീവ് ഗാന്ധിവധം വീണ്ടും അന്വേഷിക്കുമോ? അഭിമുഖം പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക:
പ്രതികരിക്കാൻ ഇവിടെ എഴുതുക: