ഗാസ അതിർത്തിയിൽ നിന്നുമുയരുന്ന പുകയ്ക്ക് ഇപ്പോൾ മനുഷ്യ രക്തത്തിന്റെ മണമാണ്. പാലസ്തീൻ പ്രക്ഷോഭകർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ചിത്രങ്ങൾ അനുദിനം പുറത്തു വരുന്നുണ്ട്. വായിൽ കണ്ണീർ വാതക ഷെല്ല് പൊട്ടി മൂക്കിലും വായിലും പുകയുമായി ഓടി നടക്കുന്ന ഒരു യുവാവിന്റെ ചിത്രം ഏവരുടെയും കണ്ണുനനയിക്കുമെന്നതിൽ സംശയമില്ല. റോയിട്ടർ ഫോട്ടോഗ്രാഫറായ ഇബ്രാഹീം അബു മുസ്തഫ പകർത്തിയ ഈ ചിത്രം ഗാസയിലെ ദുരന്താവസ്ഥയുടെ നേർച്ചിത്രമാകുന്നു.
ആയിരത്തോളം വരുന്ന പലസ്തീന് പ്രക്ഷോഭകര്‍ ജറുസലേം ദിനത്തോട് അനുബന്ധിച്ചാണ് ഗാസാ അതിര്‍ത്തിയില്‍ പ്രതിഷേധം സംഘടിച്ചത്. ഇവര്‍ക്കു നേരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. ഇതിനിടെയാണ് പലസ്തീന് പൗരനായ ഹയ്തം അബു സബ്ലയുടെ മുഖത്ത് കണ്ണീര് വാതക ഷെല്‍ തറച്ചത്.
വായിലെ മുറിവും അതിനു പുറമെ പുറത്തോട്ട് വമിക്കുന്ന പുകയും നിറഞ്ഞ ചിത്രം ഏറെ ഭീതി ജനിപ്പിക്കുമെന്നതിൽ സംശയമില്ല. അതികഠിനമായ വേദനയോടെ പ്രദേശത്ത് ഓടി നടന്ന ഇയാളെ ഗാസയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾക്ക് ജീവൻ നഷ്ട്പ്പെടുമോ എന്ന ആശങ്കയിലാണ് ഡോക്ടർമാർ.
അതിർത്തിയിലെ പ്രക്ഷോഭത്തിനിടെ പരുക്കേറ്റവരെ ചികിത്സിക്കാനെത്തിയ നഴ്സ് റസാന് അല്‍ നജ്റി കഴിഞ്ഞ ആഴ്ച വെടിയേറ്റ് മരിച്ചത് ലോകത്താകമാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനു തുടർക്കഥയെന്നോണമാണ് ഈ യുവാവിന്റെ സംഭവവവും. കഴിഞ്ഞ മാര്‍ച്ച് മുപ്പത് മുതല്‍ ആരംഭിച്ച ഇസ്രായേല്‍ നടപടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: