കോഴിക്കോട്: നിപ്പ വൈറസ് നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസ് വ്യാപനം അവസാനിച്ചതായും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലില്‍ സ്ഥിരം ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കാനും തീരുമാനമായി. എന്നാല്‍ നിപ്പയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കോഴിക്കോട് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
പുതുതായി നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. വ്യാപനം കുറഞ്ഞു. നിലവില്‍ നിരീക്ഷണത്തില്‍ തുടരുന്ന 2649 പേരുടെ എണ്ണം 1430 ആയി കുറഞ്ഞു. രണ്ടുദിവസത്തിനകം അത് 892 ആയി കുറയും. നിലവിലെ അതീവജാഗ്രത കുറച്ചിട്ടുണ്ട്. സ്കൂളുകള്‍ 12ന് തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിമാരായ ടിപി രാമകൃഷ്ണന്, എകെ ശശീന്ദ്രന്, എംപിമാര്‍, എംഎല്‍എ മാര്‍, ജില്ലാ കല്കടര്യുവി ജോസ്, ആരോഗ്യഡയറക്ടര്‍ ആര് സരിത, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: