ന്യൂദല്‍ഹി: തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നറിയിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ രണ്ടു മക്കളും രംഗത്തെത്തി.
പാര്‍ട്ടിയില്‍ തന്നെയുള്ള ഒരു വിഭാഗം ആളുകള്‍ ഇത്തരത്തില്‍ വാര്‍ത്തകളുണ്ടാക്കുകയാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും തേജസ്വി യാദവും തേജ് പ്രതാപ് യാദവും സംയുക്തമായി അറിയിച്ചു.
തെറ്റിദ്ധാരണയുണ്ടാക്കിയവരാരും തന്നെ തന്റെ ഫോണ്‍കോളുകള്‍ എടുക്കുന്നില്ലെന്നും തേജ്പ്രതാപ് യാദവ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളും ഇക്കാര്യത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ എല്ലാവരും മൗനികളാവുകയാണ് ചെയ്തത്. താനും സഹോദരന് തേജസ്വി യാദവും തമ്മില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും തേജ് അറിയിച്ചു. ‘ട്വിറ്ററിലൂടെയാണ് തേജ് പ്രതാപ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: