ന്യൂദല്‍ഹി: വനവാസികളുടെയും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളുടെയും വികസനത്തിന് അമൂല്‍ വിപ്ലവത്തിന് സമാനമായ വന്‍ പദ്ധതിയുമായി നരേന്ദ്ര മോദി സര്‍ക്കാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാരുകളെയും ജനപ്രതിനിധികളെയും ഉപയോഗപ്പെടുത്തും.
വനവാസി-ഷെഡ്യൂള്‍ഡ് വിഭാഗങ്ങളില്‍പ്പെട്ട അഞ്ചുകോടി ആളുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
വനവാസികളില്‍ നിന്നും വന ഉത്പന്നങ്ങള്‍ സംഭരിക്കുമ്പോള്‍ മിനിമം തുക ലഭ്യമാക്കും.അതിനു പുറമേ വിദൂര ഗ്രാമങ്ങളില്‍ മൂല്യ വര്‍ദ്ധന കേന്ദ്രങ്ങളും തുറക്കും. വനവാസികളെ സ്വാശ്രയ ഗ്രൂപ്പുകളായി സംഘടിപ്പിക്കും. അവരുടെ സഹായത്തോടെ വന ഉല്പന്നങ്ങള്ക്ക് സംഭരണ കേന്ദ്രങ്ങള്‍ തുറക്കും.രീതിയില്‍ തന്നെയായിരിക്കും പുതിയ പദ്ധതിയും നടപ്പിലാക്കുക.
ഷെഡ്യൂള്‍ഡ് അഞ്ചില്‍ ഉള്‍പ്പെടുന്ന വനവാസി വിഭാഗങ്ങളെ കൂടാതെ മറ്റു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മറ്റ് ഒന്‍പത് സംസ്ഥാനങ്ങളില്‍ കൂടി പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഒഡീഷ, ഛത്തീസ്ഗഡ്, രാജസ്ഥാന്, മധ്യപ്രദേശ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പിന്നീട് കര്‍ണാടക, നാഗാലാന്‍ഡ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, കേരളം, പശ്ചിമബംഗാള്‍, ത്രിപുര, അസം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: