ന്യൂദല്‍ഹി: ചരക്കു സേവന നികുതി ( ജി എസ് ടി) കുടിശ്ശിക അടയ്ക്കുന്നതിന് കയറ്റുമതി വ്യാപാരികള്‍ക്കായി പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ്( സിബിഐസി) ഏര്‍പ്പെടുത്തിയ അതിവേഗ തിരിച്ചടവു പരിപാടിയിലൂടെ ഒമ്പത് നാള്‍ക്കകം സമാഹരിച്ചത് 7000 കോടി രൂപ. ആകെ 14,000 കോടി രൂപയോളമാണ് കുടിശ്ശികയായി മുടങ്ങിക്കിടക്കുന്നത്.
കുടിശ്ശിക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കയറ്റുമതി വ്യാപാരികള്‍ക്കുള്ള ആശയക്കുഴപ്പം മാറ്റി തിരിച്ചടവ് എളുപ്പമാക്കുന്നതിനാണ് സിബിഐസിയുടെ രണ്ടാഴ്ച നീളുന്ന പരിപാടി.
മെയ് 31 ന് ആരംഭിച്ച പരിപാടി ജൂണ്‍ 14 ന് സമാപിക്കും. കുടിശ്ശിക ഉള്ളവര്‍ ഈ അവസരം ഫലപ്രദമായി ഉപയോഗിക്കണമെന്നും സിബിഐസി ആവശ്യപ്പെട്ടു. അതാത് അധികാര പരിധിയില്‍ പെട്ട ജിഎസ്ടി ഓഫീസുകളിലോ കസ്റ്റംസ് അല്ലെങ്കില്‍ പോര്‍ട്ട് ഹൗസുകളിലോ എത്തി കുടിശ്ശിക അടച്ചു തീര്‍ക്കണമെന്നും സിബിഐസി ആവശ്യപ്പെട്ടു.
തിരിച്ചടവുമായി ബന്ധപ്പെട്ട പോര്‍ട്ടലില്‍ ലഭ്യമായ ഫോറം പൂരിപ്പിച്ചു നല്കിയതു കൊണ്ടുമാത്രമായില്ല അതിന്റെ പകര്‍പ്പെടുത്ത് അതാത് ടാകസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ ഏതെങ്കിലുമൊരു നികുതി അധികാര സ്ഥാപനത്തില്‍ സമര്‍പ്പിച്ചാല്‍ മതി. പ്രത്യേകമായി നല്‍കേണ്ടതില്ലെന്നും ജിഎസ്ടി നികുതി വകുപ്പ് അറിയിച്ചു.
ഷിപ്പിങ്ങ് ബില്ലുകളിലും തിരിച്ചടവു ഫോറങ്ങളിലുമുള്ള ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പറുകളിലെ പൊരുത്തക്കേടുകള്‍ മൂലം കുടിശ്ശിക അടയ്ക്കാനാവാത്ത കയറ്റുമതിക്കാര്‍ക്ക് പാന്‍കാര്‍ഡ് നമ്പറുകള്‍ ഉപയോഗിച്ചും തിരിച്ചടവ് എളുപ്പമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: