വിയന്ന: സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മന് വീണ്ടും ഗോളടിച്ച മത്സരത്തില്‍ ബ്രസീലിന് വിജയം. ലോകകപ്പ് സന്നാഹ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക്് ഓസ്ട്രിയയെ തോല്‍പ്പിച്ചു. ഗബ്രിയേല്‍ ജീസസ്, ഫലിപ്പ് കുടിഞ്ഞോ എന്നിവരും ഗോള്‍ നേടി.
മത്സരത്തിലുടനീളം മഞ്ഞപ്പടയുടെ ആധിപത്യമായിരുന്നു. 36-ാം മിനിറ്റില്‍ ജീസസ് ബ്രസീലിനെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് അവര്‍ 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ നെയ്മര്‍ ഓസ്്ട്രിയയുടെ വലകുലുക്കി. പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തിലെത്തിയ നെയ്മറുടെ രണ്ടാം ഗോളാണിത്. കഴിഞ്ഞയാഴ്ച ക്രൊയേഷ്യക്കെതിരായ മത്സരത്തിലും നെയ്മര്‍ ഗോള്‍ നേടിയിരുന്നു. ആറുമിനിറ്റുകള്‍ക്ക് ശേഷം കുടിഞ്ഞോയും ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: