ന്യൂദല്‍ഹി: അന്താരാഷ്ട്ര ഫുട്ബോളില്‍ 64 ഗോളുമായി ഛേത്രി ഗോള്‍വേട്ടയില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് ഒപ്പമെത്തി. ദേശീയ ടീമിന് വേണ്ടി നിലവില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയിലാണ് ഛേത്രി മെസിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയത്. 81 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ഇനി ഛേത്രിയ്ക്ക് മുന്നിലുള്ളത്.
ഇന്റര്‍ കോണ്ടിനെന്റല് കപ്പിന്റെ ഫൈനലില്‍ കെനിയക്കെതിരെ നേടിയ ഇരട്ട ഗോളാണ് ഛേത്രിയെ നേട്ടത്തിലെത്തിച്ചത്. 102 മത്സരങ്ങളില്‍ നിന്നാണ് ഛേത്രിയുടെ നേട്ടം.
124 മത്സരത്തില്‍ നിന്നാണ് മെസി 64 ഗോളുകള്‍ നേടിയത്. ക്രിസ്റ്റ്യാനോ 150 മത്സരങ്ങളില്‍ നിന്നാണ് ഗോള്‍ നേട്ടം കൈവരിച്ചത്.
അതേസമയം, ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കി. കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. ആദ്യ പകുതിയില്‍ സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളാണ് ഇന്ത്യയെ കിരീട നേട്ടത്തിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: