ചെറുപുഴ: ജില്ലയിലെ പുഴയോരങ്ങള്‍ മണല്‍മാഫിയാ സംഘങ്ങളുടെ പിടിയില്‍. വിവിധ മേഖലകളിലെ പുഴയോരങ്ങളില്‍ നിന്നും ലോഡ് കണക്കിന് മണലാണ് മാഫിയാസംഘം കൊള്ളയടിക്കുന്നത്. അധികൃതരുടെ കണ്ണുവെട്ടിച്ച് പുഴയില്‍ നിന്നും വാരിയെടുക്കുന്ന മണല്‍ കാടുകളില്‍ ഒളിപ്പിച്ചുവെച്ച് ഇവിടങ്ങളില്‍ നിന്നാണ് വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നത്. ചെറുപുഴ പഞ്ചായത്തിണ്റ്റെ പരിധിയില്‍ വരുന്ന കാര്യങ്കോട് പുഴയുടെ ഇരു കരകളില്‍ നിന്നും ലോഡു കണക്കിന് മണലാണ് സംഘം ഊറ്റിയെടുക്കുന്നത്. ചെറുപുഴ, കൊല്ലാട, പുതിയപാലത്തിന് സമീപം, കോലുവള്ളി, കഞ്ഞിക്കളം, പുളിങ്ങോം, ചുണ്ട, പാലാവയല്, ഓടക്കൊല്ലി, ഇരിക്കൂറ് മേഖലയിലെ പടിയൂറ് കീഴൂറ്‍, എടക്കാനം, വെളിയമ്പ്ര, കോട്ടൂറ്, നുച്യാട്, വയത്തൂറ്‍, ആറളം, വളപട്ടണം തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ നിന്നും മണലൂറ്റ് നടക്കുന്നുണ്ട്. ചെറിയ പിക്കപ്പ് ജീപ്പിന് ൫൦൦൦ മുതല്‍ ൭൦൦൦ രൂപ വരെ വിലവാങ്ങിയാണ് സംഘം മണല്‍ വില്‍പ്പന നടത്തുന്നത്. പുഴയോരത്തെ കാടുകളില്‍ ലോഡ് കണക്കിന് മണല്‍ ഇത്തരം സംഘം വാരിക്കൂട്ടിയിട്ടുണ്ടെങ്കിലും റവന്യൂ, പോലീസ് അധികൃതര്‍ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്. ചില മേഖലകളില്‍ പുഴയില്‍ കുഴി കുഴിച്ച് മണലൂറ്റ് നടത്തുന്നുണ്ട്. പുഴയോരങ്ങളിലെ മരങ്ങള്‍ മുറിച്ച് പുതിയ റോഡുകള്‍ നിര്‍മ്മിച്ച് മണല്‍ കടത്തുന്നത് ചുണ്ടയിലാണ്. പുഴയോരത്തെ ചില സ്ഥല ഉടമകള്‍ പണം വാങ്ങി മണല്‍ കടത്തിന് ഒത്താശ ചെയ്യുന്നതായും പരാതിയുണ്ട്. വല്ലപ്പോഴും പഞ്ചായത്ത് നടത്തുന്ന റെയ്ഡാകട്ടെ പ്രഹസനമായി മാറാറാണ് പതിവ്. നേരത്തെ ഭരണസ്വാധീനം ഉപയോഗിച്ച് നടത്തുന്ന മണലൂറ്റ് നാട്ടുകാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉന്നതങ്ങളില്‍ സ്വാധീനമുള്ളവര്‍ രാപ്പകല്‍ മണല്‍ കടത്ത് വ്യാപകമായി നടത്തുന്നുണ്ട്. പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും വന്‍തുക കൈക്കൂലി നല്‍കിയാണ് ഈ കൊള്ള. പൂഴിക്കായി നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ച് മണല്‍മാഫിയാസംഘം സമ്പാദിക്കുന്നത് കോടികളാണ്. ജില്ലയിലെ വളപട്ടണം പോലുള്ള പ്രദേശങ്ങളില്‍ ചില മതതീവ്രവാദ സംഘടനകളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. മണല്‍ മാഫിയകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: