കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തുന്നതെങ്ങനെയെന്ന് ഹൈക്കോടതി. ഇവര്‍ ഏല്‍പ്പിച്ച പരിക്ക് മരണകാരണമായാല്‍ മാത്രമേ ആര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്താനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ആദ്യ പരിശോധനകളിലൊന്നും ആഴത്തിലുള്ള പരിക്കുണ്ടായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്തോഷ് കുമാര്‍, ജിതിന് രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്കോടതിയുടെ പരാമര്‍ശം. എന്നാല്‍ ശ്രീജിത്തിന്റെ പിടിക്കുമ്പോള്‍ ഏറ്റ മര്‍ദനങ്ങള്‍ മരണ കാരണമായേക്കാം എന്നാണ് ഡോക്ടര്‍ നല്കിയ മൊഴിയെന്ന്സര്ക്കാര് കോടതിയെ അറിയിച്ചു. ആര്ടിഎഫ്സമാന്തര സേനയെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
അതേമസയം, ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്തതെന്നും ആര്‍ടിഎഫ് കോടതിയെ അറിയിച്ചു. ശ്രീജിത്ത്ആരാണെന്നും വാസുദേവന്റെ വീടാക്രമണത്തെ കുറിച്ചും അറിയില്ലായിരുന്നു. ശ്രീജിത്തിന് നേരത്തെയുളള അടിപിടിയിലാണ് പരിക്ക് പറ്റിയതെന്ന് ആശുപത്രി രേഖയിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: