ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി നീരവ് മോദി രാഷ്ട്രീയ അഭയം തേടി യുകെയിലെത്തിയതായി റിപ്പോര്‍ട്ട്. അതേസമയം സ്വകാര്യ കേസുകളിലെ വിവരങ്ങള്‍ കൈമാറാന്‍ സാധ്യമല്ലെന്ന് ബ്രിട്ടന് അറിയിച്ചു.
വ്യാജ രേഖകള്‍ നല്കി പിഎന്‍ബിയില്‍ നിന്ന് 13,000 കോടിരൂപയുടെ തട്ടിപ്പുനടത്തിയ കേസില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് നീരവ് യുകെയിലേക്ക് കടന്നത്. കേസില്‍ അറസ്റ്റ് ഭയന്ന് ജനുവരിയിലാണ് നീരവ് മോദി ആദ്യം ഇന്ത്യ വിട്ടത്. ആദ്യം യുഎഇയിലേക്കും പിന്നീട് ഹോങ്കോംഗിലേക്കും കടന്നതിനു ശേഷമാണ് നീരവ് മോദി യുകെയില്‍ അഭയം തേടിയിരിക്കുന്നത്.യുഎഇയിലെയും ഹോങ്കോംഗിലെയും നിയമങ്ങള്‍ കര്ശമായതിനാലാണ് യുകെയിലേക്ക് കടന്നതെന്നും പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
കേസില്‍ നീരവ് മോദി, അമ്മാവന് മെഹുല്‍ ചോക്സി, മുന്‍ മേധാവില ഉഷ അനന്തസുബ്രഹ്മണ്യം, മറ്റ് രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ഉള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നീരവിനു വിദേശബാങ്കുകളില്‍ നിന്നും ഹ്രസ്വകാല വായ്പ തരപ്പെടുത്താന്‍ ഇവര്‍ വ്യാജ ജാമ്യചീട്ട് നല്‍കിയതിനും കേസുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: