ബെംഗളൂരു; സത്യാ സഹനേശ്വര സ്വാമി ക്ഷേത്രം ട്രസ്റ്റി ധനഞ്ജയ സ്വാമിയെ ആക്രമിച്ച് 25 ലക്ഷം രൂപയും ആഭരണങ്ങളും തട്ടിയെടുത്തു. തുമകുരുവില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. ക്ഷേത്രത്തില്‍ 150 അടി ഉയരമുള്ള ഹനുമാന് പ്രതിമയുടെ പണി നടക്കുകയാണ്. ഇതിനു വേണ്ടി ഭക്തര്‍ പൊന്നും പണവും സമര്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പണവും സ്വര്‍ണവും കാറില്‍ മറ്റു രണ്ടു ട്രസ്റ്റികള്ക്കൊപ്പം കൊണ്ടുപോകവെ ആറംഗ സംഘം കാര്‍ തടഞ്ഞ് ഇവരെ ആക്രമിച്ച് പണം കവരുകയായിരുന്നു.
ഭക്തരുടെ വേഷം ധരിച്ചെത്തിയ കൊള്ളക്കാര്‍ സ്വാമിയുടെ പുതിയ കാറിനടുത്തേക്ക് മാല ഇടാനെന്ന വ്യാജേന എത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. സ്വാമി പുറത്തിറങ്ങിയതോടെ കുരുമുളക് സ്പ്രേ കണ്ണിലേക്ക് അടിച്ചു. ഡ്രൈവര്‍ അടക്കമുള്ള മൂന്നുപേരെ കത്തി മുനയില്‍നിര്‍ത്തിയ സംഘം പണം കൊള്ളയടിച്ച് വന്ന കാറില്‍ തന്നെ രക്ഷപ്പെട്ടു. കുനിഗല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: