ഐസ്വാള്‍: മിസോറാം ജനതയുടെ പരിസ്ഥിതി സൗഹൃദ ജീവിതരീതിയെ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ 89 ശതമാനം വനഭൂമിയുള്ള മിസോറാം രാജ്യത്തിനാകെ മാതൃകയാണെന്നും പ്ലാസ്റ്റിക് വിമുക്ത മിസോറാമിനായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാമെന്നും കുമ്മനം പറഞ്ഞു. ഗ്രീന്‍ മിസോറാം ദിനാചരണത്തിന്റെ ഭാഗമായി രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രീന്‍ മിസോറാം, ക്ലീന്‍ മിസോറാം, ബയോ മിസോറാം, ഓര്‍ഗാനിക് മിസോറാം എന്നീ ആശയങ്ങള്‍ ഗവര്‍ണര്‍ മുന്നോട്ടു വെച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണയോടെ ഈ ലക്ഷ്യങ്ങളിലേക്കെത്താന്‍ സാധിക്കുമെന്ന് അദ്ദേഹം ദര്‍ബാര്‍ ഹാളിലെ ചടങ്ങില്‍ പറഞ്ഞു.
രാജ്ഭവനില്‍ പുതിയ വൃക്ഷതൈകള്‍ നട്ടുകൊണ്ടായിരുന്നു ഗ്രീന്‍ മിസോറാം ദിനാചരണത്തിന്റെ ഉദ്ഘാടനം. ചീഫ് സെക്രട്ടറി അരവിന്ദ് റായ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലല്റാം താങ്ഗ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: