തിരുവനന്തപുരം: തൊഴിലാളി സമരം മൂലം അടച്ചിടേണ്ടി വന്ന കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജ്മെന്റിന്റെ പിടിവാശി ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. സ്ഥാപനം തുറക്കാന്‍ യൂണിയന് നേതാക്കളുമായി മാനേജ്മെന്റ് ചര്‍ച്ച നടത്തണം. ജിവനക്കാരെ അകാരണമായി സ്ഥലം മാറ്റിയതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണകക്ഷി യൂണിയനില്‍പ്പെട്ട തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് അടച്ചിടാനുണ്ടായ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.പി. സജീന്ദ്രന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ജോലിക്കുവന്ന ജീവനക്കാരനെ പോലീസ് കാവലില്‍ തടഞ്ഞുവെന്ന് ശശീന്ദ്രന് പറഞ്ഞു. സൂപ്പര്‍ വൈസറെ സിഐടിയുപ്രവര്ത്തകര് ആക്രമിച്ചു ഇയാള്‍ കോലഞ്ചേരി ആശുപത്രിയിലാണ്, സജീന്ദ്രന് പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. എന്നാല്‍ മാനേജ്മെന്റിന്റെ തൊഴിലാളി യൂണിയന് മാത്രമെ പ്രവര്‍ത്തിക്കാവൂ എന്നത് അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: