ശരീരത്തിന്റെ അകത്തുള്ള പഞ്ചപ്രാണങ്ങള്‍, ഹൃദയം, ബുദ്ധി മുുതലായവെയ വെറുതെ ക്ഷീണിപ്പിക്കുന്നു, നശിപ്പിക്കുന്നു എന്നല്ലാതെ ഉപവാസം മുതലായവ ചെയ്ത് ഭൗതിക ദിവ്യസുഖങ്ങളോ പുരുഷാര്‍ത്ഥങ്ങളോ സിദ്ധിക്കുകയല്ല.
മാം കര്‍ശയന്തഃ
ഹൃദയത്തില്‍ അന്തര്യായിയായി ബുദ്ധിക്കും കര്‍മ്മങ്ങള്‍ക്കും സാക്ഷിയായി, നി ല്ക്കുന്ന ഈശ്വരനായ എന്നെയും അവര്‍ ക്ഷീണിപ്പിക്കുന്നു. ഭഗവാന് ക്ഷീണം വരുമോ? ഭഗവാന്റെ അംശമായ ജീവാത്മാവിന് ക്ഷീണം വരികതന്നെ ചെയ്യും. ഭഗവാന്റെ ആജ്ഞാരൂപത്തിലുള്ള വേദപുരാണേതിഹാസാദി ശാസ്ത്രങ്ങളെ അവഹേളിക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതു ഭഗവാനെ നേരിട്ടു അപമാനിക്കുകതന്നെയാണ്. ഭഗവാന്റെ ഉപാംഗങ്ങള്‍ തന്നെയാണല്ലോ ഭഗവാന്റെ വാക്കുകളും എന്നു രാഘവേന്ദ്രമുനി എന്ന ആചാര്യന് പറയുന്നു.
താന്‍ ആസുരനിശ്ചയാന് വിദ്ധി (17-6)
മേല്‍പ്പറഞ്ഞ സ്വഭാവമുള്ള മനുഷ്യര്‍ അസുരവംശത്തില്‍ ജനിച്ചവരല്ലെങ്കിലും ബ്രാഹ്മണവംശത്തില്‍ ജനിച്ചവരാണെങ്കില്പോലും അവരുടെ തീരുമാനങ്ങളും പ്രവൃത്തികളും കാരണം അവരെ അസുരന്മാരായിത്തന്നെ അറിയണം. അവരെ ഒരിക്കലും മാതൃകാപുരുഷന്മാരായി കണക്കാക്കരുത് എന്ന് കരുണാനിധിയായ ഭഗവാന് നമ്മോടും പറയുന്നു.
കാനപ്രം കേശവന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: