വിയന്ന: ഓസ്ട്രിയക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഒരു ഗോള്‍ നേടിയതോടെ നെയ്മര്‍ ബ്രസീലിന്റെ ഇതിഹാസ താരമായ റൊമാരിയോയുടെ റെക്കോഡിനൊപ്പം (55 ഗോളുകള്‍) എത്തി. ഈ ഗോള്‍ റൊമാരിയോയ്ക്ക് സമര്‍പ്പിക്കുന്നതായി നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മൂന്ന് മാസത്തിനുശേഷം പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തിലെത്തിയ നെയ്മര്‍ മികച്ച ഫോമിലാണ്. ആദ്യ സന്നാഹ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെയും നെയ്മര്‍ ഗോളടിച്ചു.
നെയ്മറുടെ ചിറകില്‍ ലോകകപ്പുമായി പറക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീല്‍. 2002 ലാണ് ബ്രസീല്‍ അവസാനമായി ലോകകപ്പ് കിരീടം ചൂടിയത്. ബ്രസീലിനായുള്ള ഗോള്‍വേട്ടയില്‍ രണ്ട് പേര് കൂടി നെയ്മര്‍ക്ക് മുന്നിലുണ്ട്. പെലേയും റൊണാള്‍ഡോയും. പെലേ ബ്രസീലിനായി 77 ഗോളുകളും റൊണാള്‍ഡോ 62 ഗോളുകളും നേടിയിട്ടുണ്ട്. ഇരുപത്തിയാറുകാരനായ നെയ്മര്‍ ഭാവിയില്‍ ഈ രണ്ട് കളിക്കാരെയും മറികടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: