ന്യൂദല്‍ഹി: എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടം തവണയാണ് ചിദംബരത്തെ ചോദ്യം ചെയ്യുന്നത്.
എയര്‍സെല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ചിദംബരം കോടതിയെ സമീപിക്കുകയും തുടര്‍ന്ന് ജൂണ്‍ അഞ്ചാം തീയതി വരെ ഒരു നടപടിയുമെടുക്കരുതെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. അതോടൊപ്പം ജൂണ്‍ അഞ്ചിന് ചിദംബരത്തോട് എന്‍ഫോഴ്സിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ മകന് കാര്‍ത്തി ചിദംബരം അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: