ന്യൂദല്‍ഹി: റംസാനോടനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഭീകരസംഘടനയില്‍ ചേരുന്ന കശ്മീരി യുവാക്കളുടെ എണ്ണം കുറഞ്ഞു. മെയ് 15നു മുമ്പ് 71 പേര് ചേര്‍ന്നു, അതിനു ശേഷം 13 പേരാണ് ഇതിനായി പരിശീലനം നടത്തിയത്. കേന്ദ്രത്തിന്റെ നയങ്ങളും തന്ത്രങ്ങളും വിജയിക്കുന്നതിന്റെ സൂചനയാണിത്.
കനത്ത ആക്രമണങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കുക, തുടര്‍ന്ന് അക്രമണത്തിന്റെ പാത ഉപേക്ഷിക്കാന്‍ അവസരം നല്‍കുകയെന്ന തന്ത്രമാണ് കേന്ദ്രം ഇപ്പോള്‍ പരീക്ഷിക്കുന്നത്. അടുത്തിടെ ചേര്‍ന്ന 13 പേരില്‍ രണ്ടു പേര് പരിശീലനം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. 11 പേരില്‍ ഒരാള്‍ ഹിസ്ബുള്‍ മുജാഹിദീനിലും നാലുപേര്‍ അല്‍-ബാദറിലുമാണ് ചേര്‍ന്നത്. ശേഷിക്കുന്നവര്‍ ജയ്ഷെ മുഹമ്മദ്, ലഷ്കര്‍-ഇ-തൊയ്ബ സംഘടനകളിലും ചേരാനുള്ള പരിശ്രമത്തിലാണ്. റംസാന് മാസത്തോടനുബന്ധിച്ച് ഇന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും നടത്തിയെങ്കിലും സുരക്ഷാ മുന്‍കരുതലുകള്‍ക്ക് കുറവ് വരുത്തിയിട്ടില്ല.
സൈന്യവും കുടുംബങ്ങളും ഒരുമിച്ച് നടത്തിയ ശ്രമങ്ങളാണ് രണ്ടു പേര് മടങ്ങാന്‍ കാരണം. സ്കൂളുകളും കോളേജുകളും സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ജനപ്രതിനിധികള്‍ അവരവരുടെ പ്രദേശം പേടിയില്ലാതെ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്. സൈന്യത്തിനു നേരെ നടത്തുന്ന കല്ലേറും ഈ സമയത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ റംസാന് മാസത്തിലെ രണ്ടാമത്തെയും മൂന്നാമത്തൈയും വെള്ളിയാഴ്ച നടത്തിയ കല്ലേറില്‍ രണ്ടുപേരെയാണ് സൈന്യം നോട്ടമിട്ടിരിക്കുന്നത്. പുറത്തു നിന്നുള്ള രണ്ടുപേരാണ് ഇതിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: