ന്യൂദല്‍ഹി: ബിഎസ്എന്‍എല്‍ ടെലഫോണ്‍ എക്സ്േചഞ്ച് അഴിമതിക്കേസില്‍ മുന്‍കേന്ദ്ര വിവരസങ്കേതിക മന്ത്രി ദയാനിധി മാരനേയും സഹോദരന് കലാനിധിമാരനേയും മറ്റ് അഞ്ചു പേരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ സിബി ഐ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന പേരിലായിരുന്നു വിചാരണക്കോടതി ഇരുവരെയും വെറുതെ വിട്ടത്. സിബി ഐയുടെ പരാതി സ്വീകരിച്ച ഹൈക്കോടതി മാരന് സഹോദരന്മാര്ക്കും മറ്റു പ്രതികള്‍ക്കും നോട്ടീസയച്ചു. ജൂണ്‍ 20 നകം മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിഎംകെ നേതാവായ മാരന് 2013 ല്‍ തന്റെ മന്ത്രിപദം ദുരുപയോഗം ചെയ്ത് 1.78 കോടി രൂപ ബിഎസ്എന്‍എല്ലിന് നഷ്ടം വരുത്തിയതായാണ് സിബി ഐ ആരോപണം. 2016 ഡിസംബര്‍ 16 നാണ് സിബി ഐ കേസ് ഫയല്‍ ചെയ്തത്. മന്ത്രി തന്റെ വസതികളിലൊന്നില്‍ 364 ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചതായി സി ബിഐ കണ്ടെത്തിയിരുന്നു. 2004 2007 കാലയളവില്‍ ദയാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടിവി 323 ടെലിഫോണ്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. ചാനലിന്റെ കാര്യക്ഷമത കൂട്ടുന്നതിനായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: